Wednesday 6 June, 2007

ദേവസ്വം നടപടികളില്‍ കുഞ്ഞൂഞ്ഞമ്മക്ക് അമര്‍ഷം.

"ഈ ദേവസ്വം ബോര്‍ഡിന്റെ ജെ സി ബി യും മൂന്നാറിനു കൊണ്ടുപോയോ?"

കുഞ്ഞൂഞ്ഞമ്മക്ക്സംശയം.

" അതെന്നാ അമ്മച്ചീ?"

ഡെയിസിമോള്‍ പാഠപുസ്തകത്തില്‍ നിന്നും തലയുയര്‍ത്തി.

"അല്ലടീ ദേവസ്വം പ്രസിഡന്റ് മെമ്പര്‍മ്മാരുടെ മുറി താഴിട്ടുപൂട്ടീന്ന്.

എന്തിനാ അതിയാന്‍ ഈ ആവശ്യമില്ലാത്ത പണിക്കൊക്കെ പോകുന്നത് .

ജെ സി ബി കൊണ്ടുവന്ന് ആ മുറി അങ്ങോട്ട്

ഇടിച്ചുനിരത്തിയാപ്പോരായിരുന്നോ .

അതല്ലേ ഇപ്പോഴത്തെ ഫാഷന്‍?”

“അതെങ്ങനെയാ ശരിയാകുന്നതമ്മച്ചീ?” ബെറ്റി മോള്‍ ഇടക്കുകയറി.

“ഇവിടെ പ്രസിഡന്റല്ലേ കയ്യേറ്റക്കാരന്‍?

അയാളുടെ മുറിയല്ലേ ജെ സി ബികൊണ്ടുവന്ന് തകര്‍ക്കേണ്ടത്.”

“ അതെങ്കില്‍ അത്. ഏതേലും പൊളിച്ചു കളഞ്ഞാല്‍

മനുഷ്യനു അത്രക്ക് സമാധാനം കിട്ടും.

എന്നാലുമെടീബെറ്റീ,

പൂട്ടിയിടാന്‍ ആ മുറിക്കകത്തെന്നാ സ്വര്‍ണക്കട്ടിയോ മറ്റോ ഉണ്ടോ ?”

“സ്വര്‍ണക്കട്ടിയൊന്നുമല്ലടീ , ഇത് അതിലൊക്കെ കൂടിയതല്ലേ?”

ഞാനും കൂട്ടത്തില്‍ കൂടി.

“എടീ അമ്പലം വെള്ളപൂശാനും കെട്ടിടം പണിയാനുമൊക്കെയായി

വര്‍ഷം 20-25 കോടിരൂപയുടെ ഇടപാടല്ലേ മരാമത്ത് കമ്മറ്റിക്ക്

ചെയ്യാവുന്നത് .

പിന്നെ തര്‍ക്കം വരാതിരിക്കുമോ ?”

“ പണ്ട് നായരുപെണ്ണുങ്ങളു സമ്പന്ധം ഒഴിപ്പിക്കുന്നതു പോലായില്ലേ ഇത്?

ഏതായാലും തറ എടപാടായിപ്പോയി.”

കുഞ്ഞൂഞ്ഞമ്മ എണീറ്റു.

“ഞാനെങ്ങാനുമായിരിക്കണം. മുറിപൂട്ടിയവന്റെ

മേശപ്പുറത്തുകേറിയിരുന്നേനേ.”

എനിക്കതുകേട്ടിട്ട് അത്ഭുതമൊന്നും തോന്നിയില്ല.

കൂട്ടുങ്കല്‍ കുര്യാപ്പിയുടെ മകളല്ലേ ഇതും ചെയ്യും ഇതിലപ്പുറവും ചെയ്യും.

No comments: